ഉല്‍പത്തി
---------------
മഴയില്ലാ സംവത്സരങ്ങൾക്കു
അറുതിയായി ഒരു നാള്‍
മഴ വന്നപ്പോള്‍
വര്‍ഷ ബിന്ദുക്കളോടാരോ
ചോദിച്ചു
'നിങ്ങളെവിടുന്നാണ് വരുന്നതെന്ന്? '
കര്‍മ്മത്തിന്റെ ധന്യത
-യോര്‍ത്തവർ പറഞ്ഞു
'സ്വർഗ്ഗതീന്നു '
മണ്ണിന്റെയടിപ്പാളികളിൽ
നിന്ന് കിതച്ച്ചെത്തിയ
മണ്ണിരയോടാരോ
ചോദിച്ചു
'നീയെവിടുന്നാണ് വരുന്നതെന്ന് ?'
വേലയുടെ മടുപ്പില്‍ അവന്‍
പറഞ്ഞു
'നരകതീന്ന് '
അങ്ങനെ സ്വർഗ്ഗം മുകളിലും
നരകം താഴയുമെന്ന
നിത്യ സത്യം നിലവിൽ വന്നു
No comments:
Post a Comment