Monday, July 28, 2014

അത്യാഹിതം

അത്യാഹിതം
=============

അമ്മാവസിയിലേക്കുള്ള
ദൂരം മാത്രമാണ്
ഓരോ പൗര്‍ണമിയും..

കൊടും വേനല്‍
വറ്റിച്ചെടുത്തതൊക്കയും
പെരുമഴയായി ഇടിച്ചിറങ്ങി-
വരിക തന്നെ ചെയ്യും .

ആകാശത്തിലേക്കെറിയുന്ന
കല്ലുകള്‍ തിരികെ
വരാതിരിക്കുമോ .

കലി ബാധിച്ച
നളചിത്തം പോലെ
ശീലകേടുകളിലേക്ക്
വഴിമാറുമ്പോള്‍ ,
ചൂരല്‍ പ്രഹരമായി
ഓര്‍മപെടുത്തലായി
ആഹിതങ്ങള്‍
മിഴികളെ നനയ്ക്കുന്നു ...

Friday, July 25, 2014

കഷ്ടം !

കഷ്ടം !
=======

മുഖം തിരിക്കല്ലേ ,
കണ്ണടയ്കല്ലേ,
ചെവി പൊത്തി -
നിലവിളികള്‍
കേള്‍ക്കാതിരിക്കല്ലേ ...

മുറ്റത്ത്‌ മതിയോളം
കളിക്കുമ്പോള്‍ ,
പൂക്കളിറുക്കുമ്പോള്‍,
നിഴല്‍ പോലുമില്ലാതെ
വന്നാണ് ,ഞങ്ങളെയവര്‍
നിഴലാക്കി മാറ്റിയത്.

വിധിയെന്ന് വെറുതെ
നിങ്ങള്‍ സഹതപിക്കല്ലേ.
കയ്യീന്നു കളിക്കോപ്പ്
തട്ടിപ്പറിക്കുന്നതിനേക്കാള്‍
നോവാണ്,കരളീന്നുയി -
രൂറ്റിയെടുക്കുമ്പോള്‍ ...

ചിതറിത്തെറിച്ച കൈകളില്‍
നിങ്ങള്‍,സൂക്ഷിച്ചു നോക്കൂ.
അര്‍ത്ഥം ഗ്രഹിക്കാത്ത
മതഭ്രാന്തരും,കാരുണ്യം
വറ്റിയ ഹൃദയങ്ങളും .
തമ്മില്‍ തല്ലി ,
കണക്കു പറയുന്ന
ഒരുപിടി മണ്ണ് പോലും
ഞങ്ങള്‍ കൊണ്ടുപോകുന്നേയില്ല.

കൈവെള്ളയില്‍ തുടുത്ത
ശൂന്യത മാത്രം .
ഇറുക്കി പിടിയ്ക്കുന്ന
നിസഹായത മാത്രം ....
Photo: കഷ്ടം ! 
=======

മുഖം തിരിക്കല്ലേ ,
കണ്ണടയ്കല്ലേ,
ചെവി പൊത്തി -
നിലവിളികള്‍ 
കേള്‍ക്കാതിരിക്കല്ലേ ...

മുറ്റത്ത്‌ മതിയോളം 
കളിക്കുമ്പോള്‍ ,
പൂക്കളിറുക്കുമ്പോള്‍,
നിഴല്‍ പോലുമില്ലാതെ 
വന്നാണ് ,ഞങ്ങളെയവര്‍  
നിഴലാക്കി മാറ്റിയത്.

വിധിയെന്ന് വെറുതെ 
നിങ്ങള്‍ സഹതപിക്കല്ലേ.
കയ്യീന്നു കളിക്കോപ്പ് 
തട്ടിപ്പറിക്കുന്നതിനേക്കാള്‍ 
നോവാണ്,കരളീന്നുയി -
രൂറ്റിയെടുക്കുമ്പോള്‍ ...

ചിതറിത്തെറിച്ച കൈകളില്‍ 
നിങ്ങള്‍,സൂക്ഷിച്ചു നോക്കൂ.
അര്‍ത്ഥം ഗ്രഹിക്കാത്ത 
മതഭ്രാന്തരും,കാരുണ്യം
വറ്റിയ ഹൃദയങ്ങളും .
തമ്മില്‍ തല്ലി ,
കണക്കു പറയുന്ന 
ഒരുപിടി മണ്ണ് പോലും
ഞങ്ങള്‍ കൊണ്ടുപോകുന്നേയില്ല.

കൈവെള്ളയില്‍ തുടുത്ത 
ശൂന്യത മാത്രം .
ഇറുക്കി പിടിയ്ക്കുന്ന 
നിസഹായത മാത്രം ....

Tuesday, July 15, 2014

നുണ

നുണ
=====

'ന്‍റെ കൈയില്ലില്ലമ്മേ"
കൊച്ചരിപല്ലുകള്‍
വെളുക്കെ ചിരിച്ച്
കൈ രണ്ടും പിന്നില്‍
മറച്ചു പിടിച്ചു പറഞ്ഞു .

കുന്നില്‍ മുകളിലെ
വെള്ളാരം കല്ലുകള്‍
കാണാനേ പോയില്ലന്ന്
അച്ഛനോട് -
കല്ലുവെച്ച "സത്യങ്ങള്‍"

ഓണപരീക്ഷ നാള്‍
രാവിലെ ,വയറും
പൊത്തി പിടിച്ചലറി
കരഞ്ഞു,"അയ്യോ!
വേദനയാണമ്മേ
ഇസ്കൂളിലേക്കി-
ന്നെനിക്കാവതില്ലമ്മേ"

പണ്ടേ മരിച്ച
അപ്പുപ്പനും അമ്മൂമ്മയും
പിന്നെത്രയോ തവണകള്‍
മരിച്ചു,പുല കുളിച്ചു
ശ്രാദ്ധമുണ്ടു.

കോരിച്ചൊരിയുന്ന
മഴയത്ത്,കുടക്കീഴില്‍
കൂട്ടുകാരിയെ ചേര്‍ത്തു
നിര്‍ത്തി,നെറുകയില്‍
ചുംബിച്ചു പറഞ്ഞു
'എന്നെക്കാളേറെ
നിന്നെ ഞാന്‍
സ്നേഹിക്കുന്നെന്ന്‍'

തിരക്കു കാരണം,
സുഖമില്ലായിരുന്നു,
മറന്നു പോയി,
കണക്കു തെറ്റി,
നാളെ തന്നെ ഉറപ്പ്,
പുതിയ വീട്,
അവധിക്ക് വിനോദയാത്ര....

ഹൈപ്പെര്‍ മാളിന്റെ
ആളൊഴിഞ്ഞ മൂലയ്ക്ക് ,
കണ്ണ് കാണാത്ത അമ്മയെ
നിര്‍ത്തി പറഞ്ഞു
"ഇപ്പൊ വരാം "........

തിരസ്കാരം


തിരസ്കാരം
============

മൃദു ചുംബനം
പകരേണ്ട ചുണ്ടുകൾ ,
അശ്രീകരങ്ങൾ പുലമ്പുന്നു .
ചേർത്തണയ്ക്കേണ്ടുന്ന
കൈകളാണെങ്കിലോ ,
മുഷ്ടിചുരുട്ടിപിടിച്ചിരിക്കുന്നു .
സ്നേഹിച്ചു പോയെന്ന
തെറ്റിനാണല്ലോ ,
പടി പിന്നിൽ
താഴിട്ടു പൂട്ടിയടച്ചത് ..
കവിതയോടാണെൻ
പ്രിയമെന്നു ചൊന്നപ്പോൾ
പ്രണയിനി പിണങ്ങി
പിരിഞ്ഞു പോയ്‌ പോയതും .
തുറന്ന കണ്ണാൽ
കിനാവ്‌ കണ്ടിരിക്കേ
കിറുക്കാണ് തലയ്ക്കെന്നു
കുലുങ്ങി ചിരിച്ചവർ .
പുഴ കുരുതികൾ -
വന ഹത്യകൾ ,
പെണ്‍ വേട്ടകൾ ,
പിന്നെ , മഴു വീണ
പൊത്തിലെ കിളിരോദനങ്ങളും,
മിഴി കോണിലൊരു തുള്ളി
നനവ്‌ പൊടിച്ചപ്പോൾ ,
കവിയായി കരഞ്ഞിരിക്കട്ടെ ,
വെറുതെ സഹതാപിക്കട്ടെയെന്നു ,
കളിയാക്കി പറയുവോർ ..
ആത്മസങ്കർഷങ്ങൾ
വരകളായി വരികളായി
പ്രതികരിക്കുമ്പോൾ ,
പുരസ്കാരം വേണ്ടയീ
തിരസ്കാരങ്ങളൊന്നു
തീർന്നതെന്നാകിൽ .......

ഗൂഗിള്‍

ഗൂഗിള്‍
=======
പ്രണയിനി ,
നിന്റെ പേരും
നമ്മുടെ ബന്ധവും
ഗൂഗിളില്‍ തിരഞ്ഞാണ്
എനിക്ക് കിട്ടിയത് .
എല്ലാ വിവരങ്ങളും
വിശദമായി തന്നെ
അതില്‍ ഉണ്ടായിരുന്നു .
നിനക്ക് ഞാന്‍
വാങ്ങി തന്ന
സര്‍ബത്തിന്റെ
രുചി വരെ ..
നിന്നെ ആദ്യമായി
കണ്ടപ്പോള്‍ എന്റെ
മനസ്സിലുണ്ടായ വികാരം
എന്തായിരുന്നെന്നു
എനിക്കു തന്നെ
അറിയില്ലായിരുന്നു .
പക്ഷേ,ഗൂഗിള്‍ അതും
എനിക്കു കാട്ടി തന്നു .
നിന്നെ പേടിപ്പിക്കാന്‍
ഞാന്‍ ഒളിച്ചു നിന്ന
ചുമരിന്റെ നിറം
പോലും ഓര്‍മകളിലേക്ക്
ഓടി വരുത്തി...
മറക്കാന്‍ ശ്രമിച്ചതൊക്കയും
മറനീക്കി പുറത്തിടുന്നു .
ഇനി നമുക്ക് നമ്മളെ
എവിടയാണോന്നു
ഒളിപ്പിക്കാന്‍ സാധിക്കുക .
പരസ്പരം ഒന്ന്
കളിപ്പിക്കുവാന്‍ പറ്റുക.
സൂര്യനെ വലം വയ്ക്കുന്ന
ഗൂഗിളിനുള്ളില്‍ -നമുക്കലിയാന്‍
നമുക്കായൊരിടം
എവിടെ തിരയും ?

സമര്‍പ്പണം

സമര്‍പ്പണം
===========
അച്ഛന്‍ വായിച്ചതൊക്കയും,
കവിതയായി ഞാന്‍
കുറിച്ചിടുന്നു ...
ക്ഷീരമായി അമ്മ പകര്‍ന്ന
സഹജീവിസ്നേഹമെന്‍
സിരകളിലൊഴികിടുന്നു.
കണ്ണടച്ചാലും തുറന്നാലും,
നിറവുള്ള വെട്ടമായി
ഗുരുക്കരുള്ളില്‍ വഴികാട്ടിടുന്നു .
ഒടുങ്ങാത്ത പാഥേയമായി
പ്രിയഭൂമി കാഴ്ച്ചകളൊരുക്കി
കാത്തുവെച്ചീടുന്നു..
തളരാത്ത താങ്ങായി
തലമുറകള്‍ കരുത്തു
പകര്‍ന്നീടുന്നു ...
ശാന്തി ചൊല്ലിടട്ടെ
ആത്മസമര്‍പ്പണത്തോടെ
നിങ്ങള്‍ക്കെന്‍ സ്വസ്തി ..

കസേര

കസേര
=======

മൂടു താങ്ങി
മടുത്ത കസേര
മുന്നറിയിപ്പില്ലാതെ
മൂന്നാമ്മത്തെ കാല്‍
ഒടിച്ചു കളഞ്ഞു ..

ഉളുപ്പില്ലാത്ത
വര്‍ത്തമാനങ്ങള്‍
മനം പിരട്ടിപ്പിക്കുന്നു ..
പൊള്ളയായ..
കള്ളങ്ങള്‍ .
പാലിക്കാത്ത
വാഗ്ദാനങ്ങള്‍ .
കീഴ്ശ്വാസം പോലെ
ഞെട്ടിപ്പിക്കുന്നു .

ദിനം തോറും
ഏറി വരുന്ന
ദുര്‍മേദസ് ...

കാത്തു രക്ഷിക്കേണ്ട
കൈകളോ
കഴുത്തു മുറുക്കുന്നു .

വെളുക്കെ ചിരിക്കുമ്പോള്‍
ആസനം വലിഞ്ഞു
മുറുകുന്നു ..

എന്തൊക്കെ കണ്ടു ...!
കണ്ണീരില്‍ കുതിര്‍ന്ന
നിവേദനങ്ങള്‍
ചവറ്റുകൊട്ടയിലേക്ക് ..
മേശയ്ക്കടിയിലൂടെ
നീളുന്ന
അവിശുദ്ധ പൊതികള്‍.
കസേര കളി
പോലെ,ഓടിയിരിക്കാന്‍
തക്കം പാര്‍ത്തിരിക്കുന്നോര്‍.

വയ്യ,അധികാരിയുടെ
കസേര പണി ഇനി വയ്യ...
Photo: കസേര 
=======

മൂടു താങ്ങി 
മടുത്ത കസേര 
മുന്നറിയിപ്പില്ലാതെ 
മൂന്നാമ്മത്തെ കാല്‍ 
ഒടിച്ചു കളഞ്ഞു ..

ഉളുപ്പില്ലാത്ത 
വര്‍ത്തമാനങ്ങള്‍
മനം പിരട്ടിപ്പിക്കുന്നു ..
പൊള്ളയായ..
കള്ളങ്ങള്‍ .
പാലിക്കാത്ത 
വാഗ്ദാനങ്ങള്‍ .
കീഴ്ശ്വാസം പോലെ
ഞെട്ടിപ്പിക്കുന്നു .

ദിനം തോറും 
ഏറി വരുന്ന 
ദുര്‍മേദസ് ...

കാത്തു രക്ഷിക്കേണ്ട 
കൈകളോ 
കഴുത്തു മുറുക്കുന്നു .

വെളുക്കെ ചിരിക്കുമ്പോള്‍ 
ആസനം വലിഞ്ഞു 
മുറുകുന്നു ..

എന്തൊക്കെ കണ്ടു ...!
കണ്ണീരില്‍ കുതിര്‍ന്ന 
നിവേദനങ്ങള്‍ 
ചവറ്റുകൊട്ടയിലേക്ക് ..
മേശയ്ക്കടിയിലൂടെ
നീളുന്ന 
അവിശുദ്ധ പൊതികള്‍.
കസേര കളി 
പോലെ,ഓടിയിരിക്കാന്‍ 
തക്കം പാര്‍ത്തിരിക്കുന്നോര്‍.

വയ്യ,അധികാരിയുടെ 
കസേര പണി ഇനി വയ്യ...

കാക്ക

കാക്ക
.............
ഒരു കാക്കയെ
കാണിച്ചു തരാമോ
അച്‌ഛാ?...
മകന്‍റെ ചോദ്യം
ഒരു ചാട്ടുളി പോലെ
തലമുറകളെ പകുത്ത്
ക്രോ ക്രോ എന്ന്
കരഞ്ഞുകൊണ്‌ട്‌
പുറകിലേക്ക്
പറന്നു പോയി

തപസ്വിനി

തപസ്വിനി
===========

ഒരു ദശാബ്ദത്തിലേറയായി
രുചിയറിയാതെ
നിറവറിയാതെയീ
കൊടും തപസ്സ്

ഉടുമുണ്ട് പറിക്കുന്ന
ഉടലിലിഴയുന്ന
കാവലാളുകളെ
തിരിചെടുത്തീടുക

വെട്ടത്ത് തുണയായി
മൂടുപടമുണ്ട് ,
താലിച്ചരടുണ്ട് ,
ഉശിരുള്ള ഉടപിറന്നോരുണ്ട് .

ഇരുട്ടത്ത്‌ തുണയായി
സീമന്ത രേഖയിൽ
സിന്ദൂരമുണ്ട് ,
താതരുണ്ട് ,
അളവില്ലാത്ത
ആത്മവിശ്വാസമുണ്ട് .

ഉടുമുണ്ട് പറിക്കുന്ന
ഉടലിലിഴയുന്ന
കാവലാളുകളെ
തിരിചെടുത്തീടുക .

മതിയാക്കിടട്ടെയീ
കൊടും തപസ്സ് ,
പറിച്ചെടുത്തീടട്ടെ
മൂക്കുത്തി പോലുള്ള
കുഴലുകൾ ...

കനിയുക ഭരുന്നോരെ ,
കൊതിയാകുന്നു
രുചിയറിഞ്ഞു
വയററിഞ്ഞു
മാനം പോകാതൊരുരുള
വറ്റിറക്കാൻ ....

കിളി മാനസം

കിളി മാനസം
=========

സലിംഅലിയുടെ
കണ്ണ് വെട്ടിച്ചു
പറന്നു പോയ
വിചി(ത കിളി
കൂടുകൂട്ടിയതു
അവളുടെ
നെഞ്ചകത്തായിരുന്നു .

അവിടയിരുന്നത്
കുറുകുകയും
കാഷ്ടിക്കുകയും
കുഞ്ഞുങ്ങളെ
വിരിയിക്കുകയും ചെയ്തു.

മരം കൊത്തിയെ
പോലെ ഇടയ്കിടെ
കൊത്തിപറിച്ച്ച്
കുത്തിനോവിച്ച്ചുകൊണ്ടിരുന്നു.

ചില നേരം
കുയില്‍ നാദം
മൂളുമെങ്കിലും
മിക്കവാറും കാക്കയുടെ
കലപില തന്നെ .

ചെമ്പോത്തിന്റെ
കണ്ണുപോലെ
അരിശമെല്ലാം
കുറുക്കി ചുമപ്പിചായിരുന്നു
അവളുടെ നോട്ടം .

കഴുകനെ പോലെ ,
ചത്തു മലച്ച
കഴിഞ്ഞ കാലം
കുത്തിപൊക്കുകയായിരുന്നു
അവളുടെ വിനോദം .

അവള്‍ എന്നും
മഴയെ കാത്തിരിക്കുന്ന
വെഴാമ്പലാകണമെന്നും ,
മഴയത്ത് നൃത്തം
വെയ്ക്കുന്ന
മയിലാകണമെന്നും
ഞാന്‍ മോഹിച്ചുകൊണ്ടിരുന്നു .
എന്നിരുന്നാലും ,
വിശപ്പിനു വേദാന്തം
വിളമ്പുന്ന -ഒട്ടകപക്ഷിയെ
പോലെ -
തല മാ(തം മണ്ണില്‍
പൂഴ്ത്തുന്ന എനിക്കും ,
പറക്ക മുറ്റാത്ത
കുഞ്ഞുങ്ങള്‍ക്കും
അവള്‍ ,വലിയ
ചിറകുള്ള
തള്ള കോഴി
തന്നയാണ് ......

ബാക്കിപ(തം

ബാക്കിപ(തം
=========

" എന്തിനാണീ കവിതകള്‍
കുത്തിക്കുറിപ്പുകള്‍ "
ചോദിപ്പൂ (പിയ മി(തം
ചെറു ചിരിയോടെ ...

"ഇരയായി കീഴ്പെടുന്ന-
തിനു മുന്‍പായി ഞാന്‍
ചെറുത്തുനിന്നിരുന്നെന്നു ,
ആകെ കുഴഞ്ഞയീ
മണ്ണില്‍ -പൂവും
പുഴയും പുതുമഴയും
കണ്ട് ഞാന്‍
നടന്നിരുന്നെന്നു ..
തെളിവായി എന്‍
കവിതകള്‍ അവശേഷിചിടട്ടെ .

മൃതരതി

മൃതരതി
========

ആളൊഴിഞ്ഞ വണ്ടികൾ
കാണുമ്പോൾ ,ഉള്ളിലാളി -
ക്കത്തുന്ന തീയാണ് ....

പ്രണയത്തിന്റെ
അഭിനിവേശങ്ങൾ
ചില്ലുകണ്ണുകളാൽ
ഒപ്പിയെടുത്തത്
കടലിന്റെ നിറം
മുക്കാനായിരുന്നല്ലേ

മിഠായിയും ബലൂണും
കാണിച്ച്,കളിപ്പിചെടുക്കുന്ന
വിടരാത്ത മൊട്ടുകളിൽ
കഴുവേറികൾ എന്ത്
മണമാണ് നുകരുന്നത്

വാത്സല്യത്തിന്റെ
വിരലുകളിൽ
അരുതാത്തതോളിപ്പിച്ചു
വെച്ച്ചെന്തിനാണച്ച്ഛാ
എന്നെ തഴുകിയത്

പുതു നോട്ടിന്റെ മണം
അമ്മയേം മത്തുപിടിപ്പിച്ചോ?
ഇരുണ്ടറയ്ക്കുള്ളിൽ
നിന്ന് ,ഇതിനാണോ
മുക്കി മുക്കി എന്നെ
പുറത്ത്തെക്കിട്ടത്‌ ....

വള്ളിച്ചരടിന്റെ
കുരുക്കിൽ, തുമ്പിയെ
പോലെ ഞാന്നു
കിടക്കുമ്പോഴും
പൂട്ടാത്ത വാതിലിനെ
കുറിച്ചുള്ള ആകുലത -
കളാണെന്നെ പേടിപ്പെടുത്തുന്നത്
ആരെങ്കിലും ......................

ശരറാന്തൽ

ശരറാന്തൽ
==========

ഉള്ളിലിമചിമ്മാതെ -
യൊളി പരത്തും ,ശര -
റാന്തലൊരു നാളും
മിഴിയടക്കല്ലേ ........

വഴിയേറയൊഴുകു -
വാനുണ്ടങ്ങകലെ
കടൽ പോലൊരു
സത്യമെന്നെ
കാത്തിരിപ്പതുണ്ട് .

കടം വെയ്ക്കുവാ-
നാവതല്ല കടമകൾ ,
കളിചൊല്ലി പിരി -
യാനുമാവതല്ല ഈ
സംസാരബന്ധങ്ങൾ .

കാലമേറെയിനിയും
കത്തി നില്പാനുണ്ട് ,
സ്നേഹമോടെ എണ്ണ
പകരുവാനൊത്തിരി
കൈകളുണ്ടെങ്കിലും ,
തിരി തീരാതെ
കാറ്റു പിടിക്കാതെ
കാത്തു വെയ്ക്കുവാൻ ,
മറയായി ചില്ലുകൾ
മറക്കാതിരിക്കണം .

പിന്നിലൂടെത്തുന്ന
പ്രഹരങ്ങളും ,വെറും
പിൻ വിളികളും ,
മെയ്ക്കരുത്താൽ
മനക്കരുത്താൽ
ജയിച്ചു കയറണം .

അഷ്ടിക്കുള്ള വക
കരുതണം ,കഷ്ട -
നഷ്ടങ്ങൾ താണ്ടണം .
മഴയത്ത് കരയണം ,
വെയിൽ പോലെ
ചിരിക്കണം .....

ഇരുട്ടത്ത്‌ ധർമങ്ങൾ
അസ്തമിക്കല്ലേ ,
തണൽ പോലെ
കൂടെ നിഴൽ പോലെ -
ഉള്ളോരെ തട്ടിമാറ്റല്ലേ .
ഇരു കൈകളാലൊരു
പോലെ ഇരുകരകളേം
തഴുകണം .............

വഴിയേറെയൊഴു-
കുവാനുണ്ടങ്ങകലെ
കടലായൊരു സത്യം
കാത്തിരിപ്പുണ്ട് .
ഉള്ളിലൊളിചിന്നും
ശരറാന്തലൊരു നാളും
മിഴിയടക്കല്ലേ ....
Photo: ശരറാന്തൽ 
==========

ഉള്ളിലിമചിമ്മാതെ -
യൊളി പരത്തും ,ശര -
റാന്തലൊരു നാളും 
മിഴിയടക്കല്ലേ ........

വഴിയേറയൊഴുകു -
വാനുണ്ടങ്ങകലെ 
കടൽ പോലൊരു 
സത്യമെന്നെ 
കാത്തിരിപ്പതുണ്ട് .

കടം വെയ്ക്കുവാ-
നാവതല്ല കടമകൾ ,
കളിചൊല്ലി പിരി -
യാനുമാവതല്ല ഈ 
സംസാരബന്ധങ്ങൾ .

കാലമേറെയിനിയും 
കത്തി നില്പാനുണ്ട് ,
സ്നേഹമോടെ എണ്ണ 
പകരുവാനൊത്തിരി 
കൈകളുണ്ടെങ്കിലും ,
തിരി തീരാതെ 
കാറ്റു പിടിക്കാതെ 
കാത്തു വെയ്ക്കുവാൻ ,
മറയായി ചില്ലുകൾ 
മറക്കാതിരിക്കണം .

പിന്നിലൂടെത്തുന്ന 
പ്രഹരങ്ങളും ,വെറും 
പിൻ വിളികളും ,
മെയ്ക്കരുത്താൽ 
മനക്കരുത്താൽ 
ജയിച്ചു കയറണം .

അഷ്ടിക്കുള്ള വക 
കരുതണം ,കഷ്ട -
നഷ്ടങ്ങൾ താണ്ടണം .
മഴയത്ത് കരയണം ,
വെയിൽ പോലെ 
ചിരിക്കണം .....

ഇരുട്ടത്ത്‌ ധർമങ്ങൾ 
അസ്തമിക്കല്ലേ ,
തണൽ പോലെ 
കൂടെ നിഴൽ പോലെ -
ഉള്ളോരെ തട്ടിമാറ്റല്ലേ .
ഇരു കൈകളാലൊരു 
പോലെ ഇരുകരകളേം 
  തഴുകണം .............

വഴിയേറെയൊഴു-
കുവാനുണ്ടങ്ങകലെ 
കടലായൊരു സത്യം 
കാത്തിരിപ്പുണ്ട് .
ഉള്ളിലൊളിചിന്നും 
ശരറാന്തലൊരു നാളും 
മിഴിയടക്കല്ലേ ....