രാമരാവണായനം
* * * * * * * * * * * * *
* * * * * * * * * * * * *
പഞ്ഞകർക്കിടകമെന്ന
പേരുദോഷം തീർക്കാനാണ്
രാമായണത്തെ കൂട്ടുപിടിച്ചത്.
തകർത്തുപ്പെയ്യുന്ന മഴയിൽ
കാലിയായ നെല്ലറകളിൽ
ഒറ്റക്കതിർമണി കൊത്തിയെടു-
ത്തൊരു ശാരികപ്പൈതലിന്റെ പാട്ട്.
ചക്കക്കുരുവും കപ്പക്കിഴങ്ങും ചുട്ടു-
തിന്നുമ്പോൾ,വനവാസത്തിന്റെ നേരറിവ്.
വിശപ്പായിരുന്നു രാവണൻ
ആഹാരം രാമനും,
അന്നമെന്ന മഹാസങ്കല്പത്തിലേക്കുള്ള
യാത്ര രാമായണവും...
എല്ലാവയറും നിറഞ്ഞ രാജ്യം രാമരാജ്യവും!
ബാക്കിയെല്ലാം പൊടിപ്പും തൊങ്ങലും
വെച്ച കഥകൾ !
മഴമാറി മാനം തെളിഞ്ഞു തുടങ്ങുമ്പോഴേക്കും
പാരായണം അവസാന കാണ്ഡത്തിലെത്തിയിരിക്കും.
രാമൻ രാവണനെ തോല്പിച്ചിരിക്കും!
പിന്നെ, വസന്തത്തിന്റെ
കണ്ണാംതളികൾ പൂവിടും.
പൊട്ടി പുറത്തും,ശിവോതി അകത്തും!
പേരുദോഷം തീർക്കാനാണ്
രാമായണത്തെ കൂട്ടുപിടിച്ചത്.
തകർത്തുപ്പെയ്യുന്ന മഴയിൽ
കാലിയായ നെല്ലറകളിൽ
ഒറ്റക്കതിർമണി കൊത്തിയെടു-
ത്തൊരു ശാരികപ്പൈതലിന്റെ പാട്ട്.
ചക്കക്കുരുവും കപ്പക്കിഴങ്ങും ചുട്ടു-
തിന്നുമ്പോൾ,വനവാസത്തിന്റെ നേരറിവ്.
വിശപ്പായിരുന്നു രാവണൻ
ആഹാരം രാമനും,
അന്നമെന്ന മഹാസങ്കല്പത്തിലേക്കുള്ള
യാത്ര രാമായണവും...
എല്ലാവയറും നിറഞ്ഞ രാജ്യം രാമരാജ്യവും!
ബാക്കിയെല്ലാം പൊടിപ്പും തൊങ്ങലും
വെച്ച കഥകൾ !
മഴമാറി മാനം തെളിഞ്ഞു തുടങ്ങുമ്പോഴേക്കും
പാരായണം അവസാന കാണ്ഡത്തിലെത്തിയിരിക്കും.
രാമൻ രാവണനെ തോല്പിച്ചിരിക്കും!
പിന്നെ, വസന്തത്തിന്റെ
കണ്ണാംതളികൾ പൂവിടും.
പൊട്ടി പുറത്തും,ശിവോതി അകത്തും!



