തിരുത്തിയ നിഘണ്ടു
* * * * * * * * * * * * * * *
വാക്കിനു പേരിട്ടതാരാണ്,
വാക്കെന്ന പേരിട്ടതാരാണ്,
വക്കുപൊട്ടിയ ശബ്ദങ്ങൾക്ക്
വായ് വഴുകിയ സ്വരങ്ങൾക്ക്
വാക്കെന്നു പേരിട്ടതാരാണാ -
പേരിന്നർത്ഥം കൊടുത്തതാരാണ്?
വിലയിട്ടു വാഴിച്ചതാരാണ്
വിലങ്ങിട്ടു നിർത്തിയതാരാണ്,
വഴിനീളെ നടത്തിച്ചതാരാണ്
വഴക്കിന് വളമിട്ടതാരാണ്...
നാവുളുക്കിയ നാരദന്മാർ
നാടുകടത്തിയ നേരുകൾക്ക്
നാനാർത്ഥം കൊടുത്തതാരാണ്?
വാക്കുകളുടെ പിതാവേ
ഭാഷകളുടെ സൃഷ്ടാവേ
നിന്റെ നിഘണ്ടുവിലെ
പദങ്ങൾ തിരുത്തട്ടെ
പൊരുളുകൾ പൊളിച്ചെഴുതട്ടെ!
* * * * * * * * * * * * * * *
വാക്കിനു പേരിട്ടതാരാണ്,
വാക്കെന്ന പേരിട്ടതാരാണ്,
വക്കുപൊട്ടിയ ശബ്ദങ്ങൾക്ക്
വായ് വഴുകിയ സ്വരങ്ങൾക്ക്
വാക്കെന്നു പേരിട്ടതാരാണാ -
പേരിന്നർത്ഥം കൊടുത്തതാരാണ്?
വിലയിട്ടു വാഴിച്ചതാരാണ്
വിലങ്ങിട്ടു നിർത്തിയതാരാണ്,
വഴിനീളെ നടത്തിച്ചതാരാണ്
വഴക്കിന് വളമിട്ടതാരാണ്...
നാവുളുക്കിയ നാരദന്മാർ
നാടുകടത്തിയ നേരുകൾക്ക്
നാനാർത്ഥം കൊടുത്തതാരാണ്?
വാക്കുകളുടെ പിതാവേ
ഭാഷകളുടെ സൃഷ്ടാവേ
നിന്റെ നിഘണ്ടുവിലെ
പദങ്ങൾ തിരുത്തട്ടെ
പൊരുളുകൾ പൊളിച്ചെഴുതട്ടെ!
വേദനകളുടെ വെള്ളം
നിറഞ്ഞു കിടക്കുന്നതിനെ
കടലെന്നു പറയാതെ
മനസ്സെന്നു തിരുത്തുക.
പ്രണയത്തിനെ ഉപേക്ഷിക്കപ്പെട്ട
നഗരമെന്നും, കരുണയെ
പരസ്യമെന്നും മാറ്റിയെഴുതുക.
ശൂന്യതയ്ക്കാകാശമെന്ന
പേരുമാറ്റി നമുക്കിടയിലുള്ള
ബന്ധമെന്നു വിളിക്കുക.
വെറുപ്പിന് മതമെന്നും
ദൈവത്തിന് കുരുടനെന്നും
അർത്ഥം കൊടുക്കുക.
ഇന്നലകൾക്ക് മഴയെന്നും
ഇന്നിന് ചരിത്രമെന്നും
ഓർമ്മകൾക്ക് ജൈവമാലിന്യ -
മെന്നും പുതുവർത്ഥമേകുക .
നിറഞ്ഞു കിടക്കുന്നതിനെ
കടലെന്നു പറയാതെ
മനസ്സെന്നു തിരുത്തുക.
പ്രണയത്തിനെ ഉപേക്ഷിക്കപ്പെട്ട
നഗരമെന്നും, കരുണയെ
പരസ്യമെന്നും മാറ്റിയെഴുതുക.
ശൂന്യതയ്ക്കാകാശമെന്ന
പേരുമാറ്റി നമുക്കിടയിലുള്ള
ബന്ധമെന്നു വിളിക്കുക.
വെറുപ്പിന് മതമെന്നും
ദൈവത്തിന് കുരുടനെന്നും
അർത്ഥം കൊടുക്കുക.
ഇന്നലകൾക്ക് മഴയെന്നും
ഇന്നിന് ചരിത്രമെന്നും
ഓർമ്മകൾക്ക് ജൈവമാലിന്യ -
മെന്നും പുതുവർത്ഥമേകുക .
പുഴയെ പൊട്ടിയകുടമെന്നും
കാടിനെ മരണവീടെന്നും
മാറ്റിയെഴുതാം.
നിന്നെ നിറവെന്നും
എന്നെ കുറവെന്നും വായിക്കുക.
അധികാരത്തിന് വീതംവെയ്പ്പെന്നും
അധികാരിക്ക് ധൃതരാഷ്ട്രനെന്നും
പുതിയ പേരേകാം.
ഭൂപടങ്ങളെ യുദ്ധമെന്നും
ഭൂമിയെ പരേതയെന്നും
തിരുത്തിയെഴുതാം.
പുറപ്പെട്ടുപോയ കവിതയെ
വഴിപിഴച്ച സന്തതിയെന്ന്
മാറ്റിയെഴുതാം...!
കാടിനെ മരണവീടെന്നും
മാറ്റിയെഴുതാം.
നിന്നെ നിറവെന്നും
എന്നെ കുറവെന്നും വായിക്കുക.
അധികാരത്തിന് വീതംവെയ്പ്പെന്നും
അധികാരിക്ക് ധൃതരാഷ്ട്രനെന്നും
പുതിയ പേരേകാം.
ഭൂപടങ്ങളെ യുദ്ധമെന്നും
ഭൂമിയെ പരേതയെന്നും
തിരുത്തിയെഴുതാം.
പുറപ്പെട്ടുപോയ കവിതയെ
വഴിപിഴച്ച സന്തതിയെന്ന്
മാറ്റിയെഴുതാം...!
തിരുത്തിയെഴുതിയ വാക്കുകൾക്ക്
അക്ഷരങ്ങളിട്ടു കത്തിച്ച
നെരിപ്പോടിലെ ചൂടുപകരുക.
തണുത്തുറഞ്ഞ സ്വനതന്തുകൾ
വിപ്ലവങ്ങൾ മുഴക്കട്ടെ!
ചിതലെരിച്ച പുറംചട്ടകൾ
തുളവീഴാത്ത മാർചട്ടകളാകട്ടെ!
തിരുത്തലുകൾക്കു ശേഷമുള്ള
നിഘണ്ടുവിനെ തോന്ന്യാക്ഷരങ്ങളുടെ
ഘോഷയാത്രയെന്നുറക്കെ വിളിച്ച്
അക്ഷരങ്ങളിട്ടു കത്തിച്ച
നെരിപ്പോടിലെ ചൂടുപകരുക.
തണുത്തുറഞ്ഞ സ്വനതന്തുകൾ
വിപ്ലവങ്ങൾ മുഴക്കട്ടെ!
ചിതലെരിച്ച പുറംചട്ടകൾ
തുളവീഴാത്ത മാർചട്ടകളാകട്ടെ!
തിരുത്തലുകൾക്കു ശേഷമുള്ള
നിഘണ്ടുവിനെ തോന്ന്യാക്ഷരങ്ങളുടെ
ഘോഷയാത്രയെന്നുറക്കെ വിളിച്ച്
DR:ANUP'S POETRY
No comments:
Post a Comment