Friday, August 22, 2014

വിഷാദം

വിഷാദം
========

കൈകുടന്നയില്‍
കരുതിവെച്ചതൊക്കയും
കണ്ണാരം പൊത്തി
കളിപ്പോലെ,
കാണാമറയത്തേക്ക്
ഓടിമറയുന്ന.

ആറ്റുനോറ്റു
കിട്ടിയതൊക്കയും
കീറിയകീശയിലാണിട്ടത്.

കൂട് കൂട്ടിയതോ,
ചിതലുകള്‍ തിന്നു
വേര് ദ്രവിച്ചൊരു
മരത്തിലും...

വാഴ്വിതിങ്ങനെയൊ-
ക്കെയാണെന്നാണ്
പഴമൊഴിയെന്നാകിലും,
നനഞ്ഞു കുതിര്ന്ന
വിങ്ങലുകള്‍ നെഞ്ചിനുള്ളില്‍
കുരുങ്ങി കിടക്കുന്നു .....
നഷ്ടങ്ങളുടെ പെരുക്ക-
സംഖ്യകള്‍,ദശവര്‍ഗ്ഗങ്ങളായി
കുമിഞ്ഞു കൂടുന്നു ..

നോക്കെത്താ ദൂരത്തോളം
പരന്നുകിടക്കുന്ന,
വിഷാദത്തിന്റെ
മണലാരണ്യങ്ങള്‍

No comments: