Thursday, September 29, 2016

സന്താനപര്‍വ്വം

സന്താനപര്‍വ്വം 
----------------------
മന്ദാക്രാന്തയിലൊരു വരി
തലപുകഞ്ഞെഴുതുന്ന 
നേരത്ത്, തറുതല പറഞ്ഞും
കൊണ്ടെത്തിയ വാമഭാഗത്തോട്
കോപാക്രാന്തനായി അലറവേ,
'ഗര്‍ജനം നാരികളോടല്ല വേണ്ടൂ'-
യെന്നു മകനവന്‍ കിശോരന്‍
സരസമായി ചൊല്കെ,
ധ്രുവഹിമമായി ആറിതണുത്തു
പോയി,ആലിപ്പഴം പോല്‍
മണ്ണിലേക്കാണ്ടുപോയി.
സന്താനങ്ങളവര്‍,ദാമ്പത്യവനികയിലെ
പൂക്കളല്ലോ,ഇരുകരകളേയും
തമ്മിലിണക്കുന്ന പാലങ്ങളല്ലോ,
നമ്മിലടഞ്ഞ സ്വപ്നങ്ങള്‍ നാം
ചിറകുവിരിക്കുവതരിലൂടല്ലോ.
സല്‍സന്താനങ്ങളെ ലഭിക്കുകിലതു
തന്നെ ക്ഷോണിയിൽ നല്‍സമ്പത്ത്..
DR:ANUP'S POETRY

No comments: