Monday, May 15, 2017

മരത്തടിയും ഇരുമ്പ്ദണ്ഡും

മരത്തടിയും ഇരുമ്പ്ദണ്ഡും
* * * * * * * * * * * * * * * * * * * 
കുറുകെവെച്ച രണ്ടുമരത്തടികൾക്കും
ഒത്തിരി വളച്ചുവെച്ച ഇരുമ്പ്ദണ്ഡിനും
അറിയില്ലായിരുന്നു അവരെ നോക്കി
കൈകൂപ്പുന്നതെന്തിനെന്ന് ....
കരഞ്ഞുകേഴുന്നവരോട് അവർക്ക്
അകമഴിഞ്ഞ അലിവായിരുന്നു.
പിന്നിലിരുന്ന് ഭണ്ഡാരത്തിലെ
തുട്ട് എണ്ണുന്നവരുടെ കണ്ണിലെ
തിളക്കത്തോട് പേടിയും....
യഥാക്രമം ത്യാഗവും ശബ്ദവും,
പിന്നെ പ്രതിരൂപവുമാണ് തങ്ങളെന്ന്
അവരെ പറഞ്ഞുപഠിപ്പിക്കേണ്ടിയിരിക്കുന്നു.
കാരണം, അവരജ്ഞരാണല്ലോ,
നമ്മൾ സർവ്വജ്ഞരും!
DR:ANUP'S POETRY

No comments: