Friday, March 9, 2018

അവനവനൊപ്പം

അവനവനൊപ്പം
........................
(1)
മുറ്റത്ത് കയറ്റിയേക്കരുത്,
ഒരുവറ്റും കൊടുത്തേക്കരുത്,
എന്തൊരു നാറ്റമാ അവറ്റകൾക്ക്!
' ഞാൻ മധുവിനൊപ്പം '
(2)
കെട്ടിയൊരുക്കി
ചുടുവെയിലെത്ത്
എഴുന്നെള്ളിച്ചു
നടത്താറുണ്ട്
ചില പുരുഷകേസരികൾ!
പിറ്റേന്നു മുതൽ
കൂപ്പിലേക്കോ,
പിന്നാമ്പുറത്ത്
ചങ്ങലയിലേക്കോ,
വർഷത്തിലൊരിക്കൽ
വലിയ വായിൽ
'വനിതാദിനാശംസകൾ '
(3)
'ഒരമ്മപ്പെറ്റമക്കളാണു നാം
ഒരുമയോടെന്നുമോർക്കണം നാം,
സഹജീവിസ്നേഹവും കരുണയും
സിരകളിലെപ്പൊഴും ഒഴുകിടട്ടെ!'
ഹലോ !
മുദ്രാവാക്യവിളിക്കിടയിലാണ്
ഫോൺ വന്നത് ,
സംഗതി 'എസ്' ആകൃതിയോ സാദയോ
കത്തിയോ അതോ വടിവാളോ !
DR:ANUP'S POETRY

No comments: