മുക്കൂറ്റി -9
**************
**************
(1)
കടലിറക്കം
--------
ഭ്രാന്ത് പുലമ്പുന്ന
സായന്തനങ്ങളിൽ,
മൂന്നാംദിനം
തിരികയെത്തുമെന്ന
പ്രതീക്ഷയോടെ
കടലാഴങ്ങളിലേക്കടി
വെയ്ക്കുമ്പോൾ,
ആഴങ്ങൾ അകലേക്ക്
പോകുന്ന പോലെ .
ഒടുവിൽ, കപ്പലണ്ടിയും
കൊറിച്ച് തിരികെ
നടക്കുമ്പോൾ,
മരണത്തെ തോൽപ്പിച്ചവന്റെ
ആനന്ദമല്ല ,
തോറ്റവന്റെ ഉപ്പുരസമാണ്
നാവിലൂറുന്നത്.......
കടലിറക്കം
--------
ഭ്രാന്ത് പുലമ്പുന്ന
സായന്തനങ്ങളിൽ,
മൂന്നാംദിനം
തിരികയെത്തുമെന്ന
പ്രതീക്ഷയോടെ
കടലാഴങ്ങളിലേക്കടി
വെയ്ക്കുമ്പോൾ,
ആഴങ്ങൾ അകലേക്ക്
പോകുന്ന പോലെ .
ഒടുവിൽ, കപ്പലണ്ടിയും
കൊറിച്ച് തിരികെ
നടക്കുമ്പോൾ,
മരണത്തെ തോൽപ്പിച്ചവന്റെ
ആനന്ദമല്ല ,
തോറ്റവന്റെ ഉപ്പുരസമാണ്
നാവിലൂറുന്നത്.......
(2)
ആറു വസന്തങ്ങൾ
---------------
എനിക്കു പൂക്കണം
എല്ലാ ഋതുക്കളിലും,
മഴയായി പെയ്യണം
മഞ്ഞായി പൊഴിയണം
ഇലയായി കൊഴിയണം
കുളിരായി നിറയണം
കത്തി ജ്വലിക്കണം
എല്ലാ ഋതുക്കളിലും
പൂവട്ടി നിറയേ
പൂക്കൾ നിറയ്ക്കുന്ന
പൂക്കാലമാകണമെനിക്കെന്നും .
ഋതുക്കളാറിലും നിറയുന്ന
വസന്തമാകണമെപ്പോഴും ...
ആറു വസന്തങ്ങൾ
---------------
എനിക്കു പൂക്കണം
എല്ലാ ഋതുക്കളിലും,
മഴയായി പെയ്യണം
മഞ്ഞായി പൊഴിയണം
ഇലയായി കൊഴിയണം
കുളിരായി നിറയണം
കത്തി ജ്വലിക്കണം
എല്ലാ ഋതുക്കളിലും
പൂവട്ടി നിറയേ
പൂക്കൾ നിറയ്ക്കുന്ന
പൂക്കാലമാകണമെനിക്കെന്നും .
ഋതുക്കളാറിലും നിറയുന്ന
വസന്തമാകണമെപ്പോഴും ...
(3)
സാരോപദേശം
------------
മൂന്നടി കൊണ്ട്
കുള്ളൻ
മൂന്ന് ലോകങ്ങളും
പേരിൽ
കൂട്ടിയപ്പോഴും ,
കിണ്ടി വാലിൽ
കണ്ണു പോയൊരു
വാദ്ധ്യാര്
പിറുപിറുക്കുന്നുണ്ടായിരുന്നു
'കുരുത്തംകെട്ടവൻ'
സാരോപദേശം
------------
മൂന്നടി കൊണ്ട്
കുള്ളൻ
മൂന്ന് ലോകങ്ങളും
പേരിൽ
കൂട്ടിയപ്പോഴും ,
കിണ്ടി വാലിൽ
കണ്ണു പോയൊരു
വാദ്ധ്യാര്
പിറുപിറുക്കുന്നുണ്ടായിരുന്നു
'കുരുത്തംകെട്ടവൻ'

No comments:
Post a Comment