പ്രാകൃതൻ
🌿
◾
◾
◾
◾
◾
◾
ശാസ്ത്രത്തിനെന്നും
ചോദ്യങ്ങളേയുണ്ടായിരുന്നുള്ളൂ,
പ്രകൃതിക്ക് ഉത്തരങ്ങളും.
സംശങ്ങളായിരുന്നു
ശാസ്ത്രത്തിനെപ്പോഴും
പ്രകൃതിക്ക് ബോധ്യങ്ങളും.
പുതുമകൾതേടി ശാസ്ത്രമലഞ്ഞു,
പഴമകളിൽ പ്രകൃതിപൂത്തു.
കണ്ടുപിടിത്തങ്ങളാണ്
ശാസ്ത്രത്തിനിഷ്ടം,
കണ്ടെത്തലുകൾ പ്രകൃതിക്കും.
കരച്ചിലൊരു നോവാണെന്നു
പ്രകൃതി പറഞ്ഞപ്പോൾ,
കണ്ണീർഗ്രന്ഥിയുടെ
വിസർജ്യമെന്നു
ശാസ്ത്രമടിവരയിട്ടു.
നനുത്ത കൈകൾകൊണ്ട്
പ്രകൃതി ചേർത്തുപിടിക്കുമ്പോൾ,
യന്ത്രകൈകളാൽ ശാസ്ത്രം
വേരറുത്തു വലിച്ചെറിയുന്നു.
സ്വഭാവമളന്ന് പ്രകൃതിയെ
നമുക്കവളെന്നു വിളിക്കാം
ശാസ്ത്രത്തെ അവനെന്നും.
ഭൂപാളികളിലേക്ക്
ഹൃദയാന്തരാളങ്ങളിലേക്ക്
അവളാണ്ടിറങ്ങുമ്പോൾ,
ഭൗമാന്തരീക്ഷവും വിട്ടകലങ്ങളിൽ
അളില്ലാ മണ്ണുകളിൽ, അവൻ
അധിവാസത്തിന്റെ ,
പ്രവാസത്തിന്റെ
പുതിയ കോപ്പുകൾ കൂട്ടുന്നു .
മുറിവുകളിൽ ചേർച്ചയുടെ
പച്ചിലനീരായി അവൾ
സ്വാസ്ത്ഥ്യം പകരുമ്പോൾ,
ഛേദിക്കലിന്റെ നൊമ്പരങ്ങളുമായി
അവൻ പല്ലിളിക്കുന്നു.
പരിണാമത്തിന്റെ പരിരക്ഷയുടെ
പകർന്നുനല്കലിന്റെ പച്ചനിറങ്ങൾ
പ്രകൃതി വാരിവിതറുമ്പോൾ.
സർവ്വസംഹാരത്തിന്റെ
അണുബോംബുകൾ ശാസ്ത്രം
സംഭരിച്ചുവെയ്ക്കുന്നു.
കൈയ്യേറ്റങ്ങളിലുടെ ശാസ്ത്രം
വളരുമ്പോൾ,
കുതന്ത്രങ്ങളറിയാത്ത പ്രകൃതി
വരളുന്നു.
അവളെ തോല്പിക്കുന്നതാണ്
വിജയമെന്നവൻ അസന്ദിഗ്ദമായി
പറയുമ്പോൾ, മാറിനിന്നു
മുഖംപൊത്തിയവൾ ചിരിക്കുന്നു ..
അവൻ ജയിച്ചപ്പോഴൊക്കെ
അവൾ തോറ്റിട്ടുണ്ട്,
തോറ്റയവൾ തിരിച്ചടിച്ചപ്പൊഴൊക്കെ
അവൻ തവിടുപൊടിയായിട്ടുമുണ്ട്.
ഇന്നൊന്ന് നാളെ മറ്റൊന്ന്
ശാസ്ത്രം മാറിക്കൊണ്ടേയിരിക്കുന്നു
ഒപ്പമതിൻ സത്യങ്ങളും,
പ്രകൃതിക്കെന്നുമൊന്നുമാത്രം
സത്യം സുന്ദരം സനാതനം .അതറിയുന്നവൻ പ്രാകൃതനും.
DR:ANUP'S POETRY
ശാസ്ത്രത്തിനെന്നും
ചോദ്യങ്ങളേയുണ്ടായിരുന്നുള്ളൂ,
പ്രകൃതിക്ക് ഉത്തരങ്ങളും.
സംശങ്ങളായിരുന്നു
ശാസ്ത്രത്തിനെപ്പോഴും
പ്രകൃതിക്ക് ബോധ്യങ്ങളും.
പുതുമകൾതേടി ശാസ്ത്രമലഞ്ഞു,
പഴമകളിൽ പ്രകൃതിപൂത്തു.
കണ്ടുപിടിത്തങ്ങളാണ്
ശാസ്ത്രത്തിനിഷ്ടം,
കണ്ടെത്തലുകൾ പ്രകൃതിക്കും.
കരച്ചിലൊരു നോവാണെന്നു
പ്രകൃതി പറഞ്ഞപ്പോൾ,
കണ്ണീർഗ്രന്ഥിയുടെ
വിസർജ്യമെന്നു
ശാസ്ത്രമടിവരയിട്ടു.
നനുത്ത കൈകൾകൊണ്ട്
പ്രകൃതി ചേർത്തുപിടിക്കുമ്പോൾ,
യന്ത്രകൈകളാൽ ശാസ്ത്രം
വേരറുത്തു വലിച്ചെറിയുന്നു.
സ്വഭാവമളന്ന് പ്രകൃതിയെ
നമുക്കവളെന്നു വിളിക്കാം
ശാസ്ത്രത്തെ അവനെന്നും.
ഭൂപാളികളിലേക്ക്
ഹൃദയാന്തരാളങ്ങളിലേക്ക്
അവളാണ്ടിറങ്ങുമ്പോൾ,
ഭൗമാന്തരീക്ഷവും വിട്ടകലങ്ങളിൽ
അളില്ലാ മണ്ണുകളിൽ, അവൻ
അധിവാസത്തിന്റെ ,
പ്രവാസത്തിന്റെ
പുതിയ കോപ്പുകൾ കൂട്ടുന്നു .
മുറിവുകളിൽ ചേർച്ചയുടെ
പച്ചിലനീരായി അവൾ
സ്വാസ്ത്ഥ്യം പകരുമ്പോൾ,
ഛേദിക്കലിന്റെ നൊമ്പരങ്ങളുമായി
അവൻ പല്ലിളിക്കുന്നു.
പരിണാമത്തിന്റെ പരിരക്ഷയുടെ
പകർന്നുനല്കലിന്റെ പച്ചനിറങ്ങൾ
പ്രകൃതി വാരിവിതറുമ്പോൾ.
സർവ്വസംഹാരത്തിന്റെ
അണുബോംബുകൾ ശാസ്ത്രം
സംഭരിച്ചുവെയ്ക്കുന്നു.
കൈയ്യേറ്റങ്ങളിലുടെ ശാസ്ത്രം
വളരുമ്പോൾ,
കുതന്ത്രങ്ങളറിയാത്ത പ്രകൃതി
വരളുന്നു.
അവളെ തോല്പിക്കുന്നതാണ്
വിജയമെന്നവൻ അസന്ദിഗ്ദമായി
പറയുമ്പോൾ, മാറിനിന്നു
മുഖംപൊത്തിയവൾ ചിരിക്കുന്നു ..
അവൻ ജയിച്ചപ്പോഴൊക്കെ
അവൾ തോറ്റിട്ടുണ്ട്,
തോറ്റയവൾ തിരിച്ചടിച്ചപ്പൊഴൊക്കെ
അവൻ തവിടുപൊടിയായിട്ടുമുണ്ട്.
ഇന്നൊന്ന് നാളെ മറ്റൊന്ന്
ശാസ്ത്രം മാറിക്കൊണ്ടേയിരിക്കുന്നു
ഒപ്പമതിൻ സത്യങ്ങളും,
പ്രകൃതിക്കെന്നുമൊന്നുമാത്രം
സത്യം സുന്ദരം സനാതനം .അതറിയുന്നവൻ പ്രാകൃതനും.
DR:ANUP'S POETRY
No comments:
Post a Comment