ഗതിവിഗതികൾ
......................
(1)
ഗതി
.......
ആവിയാക്കുന്ന വേനൽ,
മേഘഗർജനങ്ങൾക്കു പിന്നിലെ
ശരീരം നുറുക്കുന്ന ആഘാതനോവുകൾ,
തലതല്ലിയൊഴുക്കുകൾ,
മാലിന്യങ്ങളുടെ കരിനിറമെഴുക്ക്,
ദേശാന്തരങ്ങളിലൂടെയുള്ള
സഹസ്രദൂര സഞ്ചാരങ്ങൾ,
അപരപാപങ്ങളുടെ ഏറ്റെടുക്കലുകൾ....
എത്ര അലഞ്ഞാണ് ഇവിടെ
എത്തിയതെന്നറിയാമോ?
ഇനി വയ്യ, ഒരു തിരിച്ചു പോക്കിനിയില്ല ....
സമുദ്രത്തിലേക്ക് ഒഴുകിയെത്തിയ പുത്തൻ
കൂറ്റുകാരനായ വെള്ളതുള്ളി ശാഠ്യം പിടിച്ചു...
പ്രപഞ്ചോത്പത്തിയുടെ ആദ്യനിമിഷങ്ങളിലെ പൊട്ടിത്തെറിയുടെ വടുക്കൾ ഉഴിഞ്ഞുകൊണ്ട് വെള്ളതുള്ളിയപ്പൂപ്പൻ പറഞ്ഞു തുടങ്ങി,
'ജലയുണ്ണീ, അമൃതമേ,
ഇതാരുടേയും സ്ഥിരവാസസ്ഥലമല്ല,
സുഖവാസസ്ഥലവുമല്ല,
നിന്റെ ഊഴം വന്നാൽ
നിനക്കു പോകാതെ തരമില്ല,
അലയാതെ,അലയൊടുങ്ങാതെ
അവനിയിലെന്തു ജന്മം!
ജലസമാധിയുടെ നിത്യത
കടലിന്നുമുകളിൽ കരിമ്പടം പുതച്ചു!
(2)
വിഗതി
.........
ഭൂമിയുടെ അകക്കാമ്പോളം
വേരോടിയ മരം പിഴുതെറിയും പോലെ,
ഇത്രയേറെ ആഴങ്ങളിലേക്ക്
ആഴ്ന്നിറങ്ങിയ പ്രണയത്തിൽ നിന്ന്
എങ്ങനെയാണ് ഞാൻ
തിരികെ നടക്കുക!
പ്രാണൻ വലിച്ചൂറ്റും പോലെ,
ഹൃദയമൊരു ഉരുളിലിട്ട്
കൊത്തി പൊടിക്കും പോലെ,
ജലമരണത്തിലവസാന
ശ്വാസത്തിനായി പിടയുന്ന പോലെ!
മനസ്സാഴങ്ങളിൽ തിരികെയുള്ള
വഴികളൊക്കെ മറന്നു പോയിരിക്കുന്നു....
അല്ലെങ്കിൽ തന്നെ, എല്ലാ
വഴികളും അടഞ്ഞപ്പോഴല്ലേ
നിന്നിലേക്കുള്ള വഴി തെളിഞ്ഞത്!
എങ്കിലും തിരിഞ്ഞുനടക്കുകയാണ്..
വിധി അതല്ലേ വിധിച്ചത്,
ഈ ലാബ്രിന്തിൽ നിന്നും
പുറത്തെത്തില്ലന്നറിയാമെങ്കിലും!
DR:ANUP'S POETRY
......................
(1)
ഗതി
.......
ആവിയാക്കുന്ന വേനൽ,
മേഘഗർജനങ്ങൾക്കു പിന്നിലെ
ശരീരം നുറുക്കുന്ന ആഘാതനോവുകൾ,
തലതല്ലിയൊഴുക്കുകൾ,
മാലിന്യങ്ങളുടെ കരിനിറമെഴുക്ക്,
ദേശാന്തരങ്ങളിലൂടെയുള്ള
സഹസ്രദൂര സഞ്ചാരങ്ങൾ,
അപരപാപങ്ങളുടെ ഏറ്റെടുക്കലുകൾ....
എത്ര അലഞ്ഞാണ് ഇവിടെ
എത്തിയതെന്നറിയാമോ?
ഇനി വയ്യ, ഒരു തിരിച്ചു പോക്കിനിയില്ല ....
സമുദ്രത്തിലേക്ക് ഒഴുകിയെത്തിയ പുത്തൻ
കൂറ്റുകാരനായ വെള്ളതുള്ളി ശാഠ്യം പിടിച്ചു...
പ്രപഞ്ചോത്പത്തിയുടെ ആദ്യനിമിഷങ്ങളിലെ പൊട്ടിത്തെറിയുടെ വടുക്കൾ ഉഴിഞ്ഞുകൊണ്ട് വെള്ളതുള്ളിയപ്പൂപ്പൻ പറഞ്ഞു തുടങ്ങി,
'ജലയുണ്ണീ, അമൃതമേ,
ഇതാരുടേയും സ്ഥിരവാസസ്ഥലമല്ല,
സുഖവാസസ്ഥലവുമല്ല,
നിന്റെ ഊഴം വന്നാൽ
നിനക്കു പോകാതെ തരമില്ല,
അലയാതെ,അലയൊടുങ്ങാതെ
അവനിയിലെന്തു ജന്മം!
ജലസമാധിയുടെ നിത്യത
കടലിന്നുമുകളിൽ കരിമ്പടം പുതച്ചു!
(2)
വിഗതി
.........
ഭൂമിയുടെ അകക്കാമ്പോളം
വേരോടിയ മരം പിഴുതെറിയും പോലെ,
ഇത്രയേറെ ആഴങ്ങളിലേക്ക്
ആഴ്ന്നിറങ്ങിയ പ്രണയത്തിൽ നിന്ന്
എങ്ങനെയാണ് ഞാൻ
തിരികെ നടക്കുക!
പ്രാണൻ വലിച്ചൂറ്റും പോലെ,
ഹൃദയമൊരു ഉരുളിലിട്ട്
കൊത്തി പൊടിക്കും പോലെ,
ജലമരണത്തിലവസാന
ശ്വാസത്തിനായി പിടയുന്ന പോലെ!
മനസ്സാഴങ്ങളിൽ തിരികെയുള്ള
വഴികളൊക്കെ മറന്നു പോയിരിക്കുന്നു....
അല്ലെങ്കിൽ തന്നെ, എല്ലാ
വഴികളും അടഞ്ഞപ്പോഴല്ലേ
നിന്നിലേക്കുള്ള വഴി തെളിഞ്ഞത്!
എങ്കിലും തിരിഞ്ഞുനടക്കുകയാണ്..
വിധി അതല്ലേ വിധിച്ചത്,
ഈ ലാബ്രിന്തിൽ നിന്നും
പുറത്തെത്തില്ലന്നറിയാമെങ്കിലും!
DR:ANUP'S POETRY
No comments:
Post a Comment